Sumesh

പതംഗങ്ങളെത്തിയിന്നെൻ വാടിയിൽ,
വാടാമലരിലെ തേനുണ്ണുവാൻ.

വർണച്ചിറകുകൾ മെല്ലെയിളക്കി,
ലജ്ജയാൽ പൂവിൻ കവിളിൽ നുള്ളി.

നിശ്ചലരായവർ തെല്ലുനേരം,
ഉല്ലാസരായവർ ശേഷകാലം.

താണും ചരിഞ്ഞും പൂക്കളിലാടി,
കാറ്റിന്റെ പാതയിൽ തല്പരരായി. 

പൂവു ചൊല്ലി: "നിനക്കാരേകി ചന്തം,
മോഹം വിളമ്പുമീ,യാകാരവും?" 

"ഗന്ധം നിന്നിൽ നിറച്ചൊരാ കൈക-
ളെന്നെയും ചേലിൽ മെനഞ്ഞെടുത്തു."

ചേലിൽച്ചൊല്ലി ശലഭമൊരുമാത്രയാ,
വേള മുറിയാതെ സ്നേഹമോടെ.

താനേ മറന്നു നിന്നതിനാൽ,
നേരം മറഞ്ഞതറിഞ്ഞില്ല. 

യാത്രയോതി ശലഭം പൂവിൻ കാതിൽ,
മറ്റാരും പകരാത്ത സ്നേഹമോതി.

പൂക്കാലമിനിയും പിറക്കും,
അന്നാളിൽ നാം വീണ്ടും ജനിക്കും.

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ