മികച്ച കഥകൾ
- Details
- Written by: Divya Reenesh
- Category: prime story

"സീതേ മുറ്റത്ത് ഉണങ്ങാനിട്ട പുളീല് നെഴലു വീണു തൊടങ്ങി നീയതൊന്ന് നീക്കിയിട്ടേ…"
അമ്മയാണ്, പത്രത്തിൽ ' രവിവർമ്മ കാലം മായ്ക്കാത്ത വരകളുടെ തമ്പുരാൻ' എന്ന ഫീച്ചർ വായിക്കുകയായിരുന്നു സീത. പത്രം വായിച്ചു കൊണ്ടുതന്നെ അവൾ മുറ്റത്തിറങ്ങി. ശരിയാണ് മുറ്റത്ത് ഉണങ്ങാനിട്ട പുളീല് തെങ്ങോലയുടെ നിഴല്‍ പരന്നു കിടപ്പുണ്ടായിരുന്നു. പുളി ഉണക്കാനിട്ടിരുന്ന ചാക്കിന്റെ അറ്റം പിടിച്ചവൾ വലിക്കാൻ തുടങ്ങി. വെയിലുള്ളിടത്തെത്തിയപ്പോൾ വലി നിർത്തി. ഒരു കഷ്ണം പുളിയെടുത്ത് വായിലിട്ടു.
- Details
- Written by: Krishnakumar Mapranam
- Category: prime story

തീവണ്ടി നീങ്ങിതുടങ്ങുമ്പോഴാണ് ഫ്ലാറ്റുഫോമില്‍ നിന്നും ഓടികിതച്ചുകൊണ്ട് അയാള്‍ ഞാനിരിക്കുന്ന കമ്പാര്‍ട്ട്മെന്റില്‍ വന്നു കയറിയത്. കമ്പാര്‍ട്ട്മെന്റില്‍ ആളുകള്‍ വളരെ കുറവായിരുന്നു. പലരും ചെരിഞ്ഞും കിടന്നും ഒരു സീറ്റു മുഴുവന്‍ സ്വന്തമാക്കിയിരിക്കയാണ്.
- Details
- Written by: Sathy P
- Category: prime story

(Sathy P)
ജീവിതത്തിന്റെ നിരർത്ഥകതയെപ്പറ്റിയുള്ള ഗഹനമായ ചിന്തയ്ക്കിടയിലാണ്, വലനെയ്ത് ഇരപിടിക്കാനിരിക്കുന്ന ആ എട്ടുകാലിയെ ഞാൻ കണ്ടത്. ആ വല വളരെ ചെറുതായിരുന്നു. അതു കണ്ടു സംശയം തോന്നിയ ഞാൻ അതിനോടു ചോദിച്ചു:
- Details
- Written by: Sajith Kumar N
- Category: prime story

(സജിത്ത് കുമാർ എൻ)
അലന്റെയും റിയയുടെയും കൈ കളിൽ നിന്ന് പനിനീർപ്പൂക്കൾ വാങ്ങി സെമിത്തേരിയുടെ മുൻഭാഗത്തുള്ള ബെഞ്ചിൽ വെച്ചിരിക്കുന്ന ട്രേയിൽ നിക്ഷേപിച്ച് തിരിച്ചു നടക്കുമ്പോൾ നൂല് പൊട്ടിയ പട്ടം പോലെ മനസ്സും ശരീരവും പരസ്പരം ബന്ധമില്ലാതെ ആടിയുലഞ്ഞു.
- Details
- Written by: Neelakantan Mahadevan
- Category: prime story

നവതി കഴിഞ്ഞ രാധാകൃഷ്ണൻ നായർ അനുഭവങ്ങളുടെ ഹിമാലയമാണ്. വാർധയിൽ പോയി ഗാന്ധിജിയെ കണ്ടിട്ടുണ്ട്. ആദ്യം കോൺഗ്രസ്സായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റായി. കുറച്ചുകാലം ഒരു തുണിമില്ലിൽ അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുണ്ട്.
- Details
- Written by: Madhavan K
- Category: prime story

(Madhavan K)
കിഴക്കേ പറമ്പിലെ പ്ലാവിൻ്റെ ഇലകൾക്കിടയിലൂടെ, സൂര്യപ്രകാശം കണ്ണിലേക്കു ചിമ്മിയപ്പോൾ, ജാനകിയമ്മ പതിയെ കുന്തുകാലിൽ നിന്നെഴുന്നേറ്റു. വലിച്ചെടുത്ത ഇഞ്ചിയുടെ മൂടുഭാഗത്തുള്ള മണ്ണിനെ പതിയെ തട്ടിക്കളഞ്ഞു. ചെറിയ രണ്ടു കഷണം കയ്യിൽ കിട്ടി, ഉള്ളതാവട്ടെ. അതുമായി, നാരായണ നാരായണാ എന്നുച്ചരിച്ചു മെല്ലെ വീട്ടിലേക്കു നടന്നു. തൂണിനെ വട്ടം പിടിച്ച്, ചവിട്ടിയിൽ കാലുരസി ഉമ്മറത്തേക്കു കയറി.
- Details
- Written by: Molly George
- Category: prime story

"പോസ്റ്റോഫീസ് ജംഗ്ഷനിൽ ബസിറങ്ങി അവിടെനിന്നും കുറച്ചു ദൂരം മുൻപോട്ടു നടന്നാൽ സൗപർണിക ഫ്ലവർമില്ലിൻ്റെ ബോർഡു കാണാം. മില്ലിൻ്റെ വലതു വശത്തുകൂടെ ഉളള റോഡിലൂടെ പോകണം."
നന്ദ പറഞ്ഞു തന്ന മെറ്റൽ വിരിച്ച റോഡിലൂടെ പോകവേ ദുർഗ്ഗയ്ക്ക് എതിരെ രണ്ടു യുവാക്കൾ കടന്നു പോയി. സംസാരഭാഷ കേട്ടിട്ട് ബംഗാളികളാണെന്നു തോന്നുന്നു.
- Details
- Written by: Haneef C
- Category: prime story

(Haneef C)
ഒരുനാൾ രാജാവ് രാജ്യത്തുള്ള എല്ലാ പണ്ഡിതന്മാരെയും കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. പ്രത്യേകം സജ്ജമാക്കിയ വാസഗൃഹത്തിൽ സകലവിധ ആഡംബരങ്ങളോടും കൂടി അവരെ താമസിപ്പിച്ചു. വേദ ഗ്രന്ഥങ്ങൾ പാരായണം ചെയ്തും, തർക്കശാസ്ത്രത്തിൽ ഏർപ്പെട്ടും കാലം കഴിക്കുന്നതിനിടയിൽ ഒരു നാൾ രാജാവ് അവരുടെ അടുത്തേക്ക് വന്നു ഇപ്രകാരം കൽപിച്ചു.
- Details
- Written by: Sohan K P
- Category: prime story

ശനിയാഴ്ച വൈകുന്നേരം — കൊച്ചിയിൽ സൂര്യൻ അസ്തമിക്കാൻ മടിച്ചുനിൽക്കുന്ന ആ ഒരു മണിക്കൂർ. നഗരം ഒരു നെടുവീർപ്പ് ഇടുന്നതുപോലെ. തെരുവുകൾ നിറഞ്ഞൊഴുകുന്ന വാഹനങ്ങൾ, ട്രാഫിക് സിഗ്നലുകളുടെ മാറുന്ന വർണ്ണ വെളിച്ചം — ബസ് സ്റ്റോപ്പിലും സ്റ്റാൻഡിലും നിറയുന്ന ജനം. തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോകൾ.
- Details
- Written by: Shabana Beegum
- Category: prime story

അപ്പൻ മാർത്തേടമ്മേനെ ചവുട്ടിക്കൊന്നേന്റെ ഏഴാം നാൾ ആണ് തകർപ്പനൊരു മഴ പെയ്തത്. അമ്മ മരിച്ചന്നും പെയ്തു 'ചേ....'ന്നും പറഞ്ഞ്. അപ്പൻ ചവുട്ടിയതും, വീണതും, അമ്മ പ്രാണന് വേണ്ടി പിടഞ്ഞതും
- Details
- Written by: Pearke Chenam
- Category: prime story

നിദ്രയുടെ കടാക്ഷത്തിനായി രമേശന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒരാഴ്ചയായി ഇതുതുടരുന്നു. പകലിനെ നിത്യവുമുള്ള സവാരികളും പ്രഭാഷണങ്ങളും തിന്നു തീര്‍ക്കും. രാത്രികള്‍ ബീഭത്സമായി കണ്ണുരുട്ടി മുന്നില്‍ നില്ക്കും. പകല്‍സമയത്ത് വന്നുകൊണ്ടിരിക്കുന്ന ഫോണ്‍കോളുകളാണ് ശല്യമായി മാറുന്നത്.
