ഭാഗം 10

അതിരാവിലെ മോഹനും ഗൗരിയും മൂന്നുമണിക്കെണീറ്റ് കുളിച്ച് ക്ഷേത്രത്തിലെത്തി നിര്‍മ്മാല്യം തൊഴുതു.!

പുണ്യാഹം തന്ത്രി രണ്ടുപേരുടേയും ശിരസ്സില്‍ തളിച്ചു.

ശ്രീകോവിലില്‍ നിന്നൊരു പ്രകാശം പുറത്തെ ഇരുളില്‍ നിന്ന നഗ്നസന്യാസി ക്കുമേല്‍ വീണു.

ഭഗവാന്റെ മൂന്നാം മിഴി! അതിലാ ദുഷ്ടശക്തിയെരിഞ്ഞു.

കാശിയില്‍ നിന്നു പിന്നാലെ കൂടിയത് ഏറ്റുമാനൂരപ്പന്റെ മൂന്നാം മിഴിയില്‍ ചാരമായി.!!

അഘോരിയെ അഘോരമൂര്‍ത്തി ഭസ്മമാക്കി. അവന്റെ അഥര്‍വ്വവേദം ആഭിചാരം പരമശിവനുമുന്നില്‍ അടിയറവു പറഞ്ഞു.

ആ സന്യാസി വിധിപ്രകാരമല്ലെങ്കിലും ആ പരമേശ്വരനെയാണ് പൂജിച്ചത്. ശ്മശാന വാസിയായ ശിവനേയാണ്  ഓര്‍മ്മയായ കാലം മുതല്‍ അയാള്‍ ആരാധിച്ചത്. അതിനാലാണ് ശിവന്‍ അവനെ മോക്ഷപ്രാപ്തനാക്കിയതും.

തന്റെ മുന്നില്‍ മിഴിചിമ്മി നില്ക്കുന്ന (മോഹനും ഗൗരിയും) ദമ്പതിമാരില്‍ ശിവശക്തിമാരുടെ കാരുണ്യ നേത്രം പതിഞ്ഞു.


ഇന്ന് ഗൗരി അമ്മയാവാന്‍ ഒരുങ്ങാണ്. കാലം തെറ്റി വസന്തം വന്ന വൃക്ഷത്തെപ്പോലെയവള്‍. ഒരുപാടൊരുപാട് സന്തോഷിക്കുന്നു. ആനന്ദത്തോടെ മോഹന്‍ എല്ലാം കാണുകയാണ്.

അവളുടെ സന്തോഷങ്ങളും കാത്തിരിപ്പും.തനിക്കൊരു അനന്തരാവകാശിയെ നല്കാനുള്ള വെമ്പലുകള്‍.

അവസാനിച്ചു.


 

നോവലുകൾ

 malayalam novels
READ

മികച്ച കഥകൾ